Friday, December 14, 2012

അയാള്‍


ചില കാര്യങ്ങള്‍ പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലാത്ത തിരക്കഥ വച്ച് പടം പിടിക്കുന്നത് പോലെയാണ്. ഒരുപാടു വെട്ടിത്തിരുത്തലുകള്‍ ഇടയില്‍ വന്നു കൊണ്ടേ ഇരിക്കും. ആവശ്യത്തിനോ അല്ലാതെയോ പുതിയ കഥാപാത്രങ്ങള്‍  ഭൂതകാലത്തില്‍ നിന്നോ ഭാവികാലത്തില്‍ നിന്നോ എന്നറിയാതെ വര്‍ത്തമാനത്തിലേക്ക് കയറി വരാം. പെട്ടെന്ന് ഇടക്ക് കയറി വന്ന ഒരാള്‍ ശുഭ പര്യവസായി ആയിത്തീരേ ണ്ട  കഥയെ അങ്ങനെ അല്ലാതാക്കി കളയുകയും ചെയ്യാം 

ഇടയില്‍ കഥാപാത്രങ്ങളുടെ വഴിയും ഡയലോഗുകളും പിഴച്ച്  ഇനിയെന്തുമാകം മുന്നോട്ട്   എന്ന സന്ദിഗ്ധ അവസ്ഥയില്‍ കാടു കേറി നില്‍ക്കുമ്പോഴാണ് അയാള്‍ ഒട്ടു നേരത്തെ  ഇതിലേക്ക് കയറി വന്നത്. നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ റോള്‍ എന്നതിന് ഒരിക്കലും ഒരുത്തരവും നല്‍കാനാവാത്ത ഒരു പ്രത്യേക ഡയമെന്‍ഷ നില്‍ , അറ്റ് വീഴുന്നത് പോലെ പ്രത്യക്ഷപ്പെട്ടതാ ണ്  അയാള്‍
കഥ മുന്നോട്ടു പോകുമ്പോള്‍ അയാളോട് പറയേണ്ടിയിരുന്ന എല്ലാ സംഭാഷണങ്ങളെയും  ഒരു ചുവന്ന വര കൊണ്ട് അടര്‍ത്തി മാറ്റി തിരക്കഥാ കൃത്ത് പുതിയ സംഭാഷ ണ  ങ്ങള്‍  തിരക്കിട്ട് എഴുതി തു ടങ്ങി .  പിന്നീടൊരു സന്ദര്‍ഭത്തില്‍ അയാളോട് പറയേണ്ടിയിരുന്ന മനോഹരമായ ഡയലോഗുകള്‍ മുഴുവന്‍ വെറുതെയായി. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ സീനില്‍ നിന്നും ഇറങ്ങി നടന്ന കഥാപാത്രം വില്ലനാണോ  സ്വഭാവ നടനാണോ എന്ന് മനസ്സിലാകാതെ സംവിധായകന്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ തലയ്ക്കു മീതെ യുള്ള യഥാര്‍ത്ഥ സംവിധായകന്‍ ചിരിക്കുന്നുണ്ടായിരുന്നു. പെട്ടിയി ലാകാന്‍ പോകുന്ന കണ്ണീര്‍ പടത്തിന്റെ പരിപ്പെടുത്തത്  വലിയ ദുരിതങ്ങളില്‍ നിന്നുള്ള  രക്ഷയായിരുന്നെന്നു തിരിച്ചറി ഞ്ഞ്  വാഴ്ത്തുന്ന കാലം വരുമെന്ന് മുന്നേ അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണല്ലോ 

No comments: